ഒരു പിടി മലരുമായി.......
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രഭാതം പൊട്ടി വിടർന്നിട്ടില്ല. എങ്കിലും ജനസമുദ്രം ഭഗവാനെ പള്ളിയുണർത്തുന്നതിനായി അവിടെ കാത്തു നിന്നിരുന്നു. മേല്പത്തൂരിന്റെ വരികൾ അവിടെ അലയടിച്ചു. ഗുരുവായൂരിലെ ഓരോ അണുവിനെ പോലും ഭക്തിസാഗരത്തിൽ ആറാടിച്ചു. ഏഴു ദിവസത്തെ എന്റെ ഭജനമിരിക്കലിന്റെ നാലാം നാൾ ആയിരുന്നു അന്ന്. സംഭവ ബഹുലമായ മൂന്നു ദിനങ്ങൾ ആയിരുന്നു കഴിഞ്ഞു പോയത്. കൃഷ്ണനാമം ശ്വാസത്തിൽ അലിഞ്ഞു ചേർന്ന് തുടങ്ങിയിരുന്നു അപ്പോഴേക്കും. വാകച്ചാർത്തു തൊഴുത് ആത്‌മസംതൃപ്തിയോടെ പതുക്കെ പിന്നെയും പോയി വരിയിൽ നിന്നു. തിരക്കിലുള്ള ഓരോ ഭഗവത് ദർശനവും കഴിയുമ്പോഴും പുതിയൊരൂർജം ശരീരത്തിൽ പ്രവേശിക്കുന്നത് പോലെ തോന്നും. ഞാൻ നാലമ്പലത്തിൽ കടന്ന ഉടനെ മധ്യവയസ്കനായ ഒരാൾ തിരക്കിനിടയിൽ എന്ടടുത്തു വന്ന്, "പതുക്കെ പോയാൽ മതി കുട്ടീ , ഇപ്പോൾ അഭിഷേകം തുടങ്ങും", എന്ന് പറഞ്ഞു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി..തികച്ചും അപരിചിതൻ! അദ്ദേഹം പറയുന്നത് കേട്ട് പതുക്കെ നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരുടെ വഴക്കിനെ പേടിച്ചു ഞാൻ കേൾക്കാത്ത ഭാവത്തിൽ മുന്നോട്ടു നീങ്ങി. പക്ഷെ അദ്ദേഹം എന്നെ വിടുന്ന മട്ടി...