Posts

ഒരു പിറന്നാൾ ആശംസ

Image
ഈ കൊറോണ കാലത്ത് മുഖപുസ്തകത്തിലൂടെ കണ്ണോടിക്കുന്നതിനിടയിലാണ് കണ്ണുകൾ ആ മുഖത്ത് പതിഞ്ഞത്. പിന്നെയും പിന്നെയും നോക്കി, അതെ താൻ വിചാരിക്കുന്ന ആൾ തന്നെ, അവളോർത്തു...അങ്ങനെയങ്ങു മറക്കാൻ പറ്റില്ലല്ലോ ഈ മുഖം.....ഉടനെ മനസ്സിലെ CID ദാസൻ ഉണർന്നു...ഫ്രണ്ട് റിക്വസ്റ്റ് അയ്ക്കാനൊന്നും  വിചാരിച്ചില്ല..പക്ഷെ കണ്ട സ്ഥിതിക്ക് കക്ഷിയുടെ കാര്യങ്ങൾ ഒന്ന് നോക്കി കാണണമെന്ന് വിചാരിച്ചു....ആഹാ, നോക്കിയപ്പോൾ തനിക്കു പരിചയമുള്ള ഒരു പ്രശസ്തനായ വക്കീലിന്റെ ഭാര്യയാണ് ഗഡി ഇപ്പോൾ എന്നറിഞ്ഞതും അറിയാതെ ചിരിച്ചു പോയി...കൊള്ളാം, എത്തേണ്ടിടത്തു തന്നെയെത്തി എന്ന് ഓർത്തു പോയി.. പണ്ട് ലാലേട്ടൻ എന്ന നടനെയും അദ്ദേഹം അഭിനയിച്ച സിനിമകളെയും ആരാധിച്ചു നടന്നിരുന്ന കുട്ടിക്കാലം ...മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീടങ്ങോട്ടു 'കുമാരേട്ടൻ' ഒഴികെ അദ്ദേഹത്തിന്റെ 80 കളിലെ  കഥാപാത്രങ്ങളെല്ലാം തന്നെ അവൾ എന്ന ആ കൊച്ചുകുട്ടിക്ക് ഒരുപാടിഷ്ടമായിരുന്നു... അന്നിവിടങ്ങളിൽ  VCR കടകൾ ഒരുപാടുണ്ടാരുന്നു..ദുബായിലെ മലയാളികൾ ബുധനാഴ്ച ആവുന്നതും കാത്തിരിക്കും കാരണം ബുധനാഴ്ചകളിലാണ്  പുതിയ സിനിമകൾ...

കണിക്കൊന്നയുടെ വിഷു

Image
കുംഭമാസത്തിൽ നിന്ന് മേടമാസത്തിലേക്കു നീങ്ങുന്ന പൊള്ളുന്ന സൂര്യകിരണങ്ങളേറ്റു മുറ്റത്തെ കണിക്കൊന്ന നെടുവീർപ്പിട്ടു...ത്രേതായുഗത്തിൽ ബാലിയെ 'കൊന്ന' മരമെന്ന അപകീർത്തിയിൽ നിന്ന് എല്ലാവരുടെയും പ്രിയപ്പെട്ട കണിക്കൊന്നയിലേക്കുള്ള തന്റെ ദൂരം വെറും വര്ഷങ്ങളല്ല.....യുഗങ്ങളായിരുന്നു..കണിക്കൊന്നയോർത്തു ..കർമ്മ ബലമെന്തെന്നു അറിയണമെങ്കിൽ തന്നോട് ചോദിക്കു....ഗുരുവായൂരില്‍ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം കൂറൂരമ്മയ്ക്കും വില്വമംഗലത്തിനും പൂന്താനത്തിനും ലഭിച്ചുവെന്ന്  മാലോകർ വിശ്വസിക്കുന്ന കാലം...പ്രിയപ്പെട്ട കൂട്ടുകാരന് ഉണ്ണിക്കണ്ണൻ തന്റെ മാല നൽകുകയും, അത് ഉണ്ണിക്കണ്ണന്റെ കയ്യിൽ നിന്ന് മോഷ്ടിച്ചതാണെന്ന് മാലോകർ ആക്ഷേപിച്ചപ്പോൾ ആ പാവം കൂട്ടുകാരൻ തനിക്കിതു വേണ്ടെന്നു പറഞ്ഞു ഉണ്ണിക്കണ്ണന് നേരെ വലിച്ചെറിയുകയും ആ മാല യുഗങ്ങളായി അപമാനം താണ്ടി നിന്ന ബാലിയെ 'കൊന്ന' മരമായ തന്റെ മേൽ വന്നു വീഴുകയും അദ്ഭുതമെന്നു പറയട്ടെ തന്റെ ചില്ലകൾ മുഴുവനും സ്വര്‍ണ വര്‍ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്ന് അശരീരി കേട്ടു - "ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്.ഈ പൂക...

കുട്ടൂസിന്റെ സ്വപ്നം

കുട്ടൂസിനു മടുത്തു തുടങ്ങിയിരുന്നു ഈ കൊറോണ കാലം....എന്ന് തുടങ്ങിയതാ. ചുറ്റിലും കൊമ്പുള്ള വാവു  വരുത്തുന്ന ഈ കോറോണയെ അവൻ അത്രയും വെറുത്തു... കൊറോണ അവനു വരുത്തിയ നഷ്ടങ്ങൾ ചെറുതല്ല..സ്കൂളിൽ നിന്ന് കഴിഞ്ഞ മാസം പോകാനിരുന്ന ഉല്ലാസയാത്ര ഇല്ലാതാക്കിയത് ഈ കൊറോണയാണ്.  അത് പോലെ തന്നെ കഴിഞ്ഞ ക്രിസ്റ്മസിനു  ടീച്ചർ പറഞ്ഞതാണ് സ്‌കൂൾ പൂട്ടുന്ന സമയത്തു ടീച്ചറുടെ സ്പെഷ്യൽ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി കൊണ്ട് വരാമെന്ന്. എന്നിട്ടു ക്ലാസ്സിൽ എല്ലാവരും കൂടി ചേർന്നു അത് മുറിക്കും. ടീച്ചർ എല്ലാവര്ക്കും വായിൽ തരും. പിന്നെ ഒരുപാട് കളികൾ കളിക്കും. ഫോട്ടോകൾ എടുക്കും. അങ്ങനെ എന്തൊക്കെ മോഹങ്ങളിലായിരുന്നു. പക്ഷെ ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല...ആരോടും യാത്ര പോലും പറയാതെ സ്കൂൾ പൂട്ടി... ഇനിയിപ്പോൾ സ്കൂളിലും കുറെ നാൾ പോകാൻ പറ്റില്ലത്രേ. ഇന്നലെ ചേച്ചി പറയുന്ന കേട്ടു. ചേച്ചിക്ക് ലാപ്ടോപ്പിലാണ് ടീച്ചർ പഠിപ്പിക്കുന്നത്. കുറച്ചു ദിവസം കഴിഞ്ഞാൽ തനിക്കും അങ്ങനെ തുടങ്ങുമെന്നാണ് ചേച്ചി പറഞ്ഞത്. ലാപ്ടോപ്പിൽ കളിക്കരുതെന്നു ടീച്ചർ പറയാറുള്ളത് അവൻ ഓർത്തു. ലാപ്ടോപ്പിൽ കളിച്ചാൽ ടീച്ചർക്ക് വീട്ടിലിരുന്നു കാണാൻ പറ്...

ജുവാൻ

ഇന്ന് ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ പുസ്തകങ്ങളിലൂടെ യാത്ര ചെയ്യവെയാണ്‌ മോൾ ഓടി വന്ന് 'അമ്മയുടെ ക്ലാസ്സിൽ two years മുൻപ് പഠിച്ചിരുന്ന ജുവാനെ കാണണോ'എന്നും പറഞ്ഞു എന്റെ കൈ പിടിച്ചു വലിച്ചു എന്നെയും കൊണ്ട് ഓടി... ഞാൻ ലക്ഷ്യമില്ലാതെ മോൾടെ പിറകെയും...(എന്റെ ഒരു വിധം എല്ലാ സ്റുഡന്റ്‌സിനെയും എന്റെ മക്കൾക്കും പരിചിതമാണ്) ആ ഓട്ടം ക്ലബ്‌ fm inte സ്റ്റാളിൽ അവസാനിച്ചു... അവിടെയതാ നോക്കിയപ്പോൾ രണ്ടു വർഷം മുൻപ് ഞാൻ പഠിപ്പിച്ച ജുവാൻ മൈക്കിൽ പാടി തകർക്കുന്നു....അവൻ പാടുന്നതും നോക്കി അഭിമാനപൂർവം ഞാൻ നിന്നു... പാടി കഴിഞ്ഞ് അവൻ നേരെ നോക്കിയത് എന്റെ മുഖത്തായിരുന്നു... എന്നെ കണ്ടതും മൈക്കിലൂടെ അവൻ ഉറക്കെ കൂവി.... 'ബീന maam..... ' അവനോടൊപ്പം അവന്റെ വിളി കെട്ടു അവിടെ കൂടി നിന്ന ജനക്കൂട്ടത്തിന്റെ കണ്ണുകൾ മുഴുവൻ എന്നിലുടക്കി....ജുവാൻ എന്നിട്ട് അവിടെ നിന്നു ഇറങ്ങി ഓടി വന്നു എന്നെ ഇറുക്കി കെട്ടി പിടിച്ചു.... ഒരു പാട് നേരം.... ആ കെട്ടിപിടുത്തതിൽ ഒരു കുന്നോളം സ്നേഹം ഞാൻ അറിഞ്ഞു....ഇതിൽ കൂടുതൽ എന്ത് വേണം എന്നിലെ അദ്ധ്യാപികക്ക്.... 

ഒരു മടക്കയാത്ര

ചില ബന്ധങ്ങൾ അങ്ങനെയാണ്.... നമുക്ക് പേരിടാൻ അറിയില്ല.. രക്തബന്ധങ്ങൾക്കപ്പുറം അങ്ങനെയും ചില ബന്ധങ്ങൾ നമുക്കുണ്ടാകും... കുറച്ചു മാസങ്ങൾക്കു മുൻപ് അവിചാരിതമായാണ് നാട്ടിൽ കുട്ടിക്കാലത്ത് എന്നും കണ്ടിരുന്ന തങ്കാന്റിയെ കുറിച്ച് ഓർത്തത്... ഒരു മുപ്പത് വർഷമായിക്കാണും ഞാൻ അവരെ പിന്നീട് കണ്ടിട്ട്...പെട്ടെന്നൊരു ആഗ്രഹം തോന്നി - അവരെയൊന്നു കാണണം...പിന്നീട് ഇടയ്ക്കിടെ ഞാൻ അവരെ ഓർത്തു.. എന്താണെന്നറിയില്ല കാണാനുള്ള ആഗ്രഹം പിന്നെ കൂടിക്കൂടി വന്നു.. അവർ എവിടെയാകും ഇപ്പോൾ? കണ്ടാൽ തന്നെ എന്നെയ വർ ഓർക്കുമോ? അങ്ങനെ ഒരുപാട് ചിന്തകളും മനസ്സിലേറി ഞാൻ കാത്തിരുന്നു അടുത്ത വെക്കേഷന് നാട്ടിൽ പോകാൻ... പ്രവാസികൾക്ക് ചിലപ്പോൾ ആഗ്രഹിക്കാനെ കഴിയു...നാട്ടിലുള്ള കുറച്ചു ദിവസങ്ങളിൽ വിചാരിച്ചതൊന്നും നടക്കണമെന്നില്ല... പക്ഷെ ഇപ്പ്രാവശ്യം നാട്ടിൽ പോയ സമയം എന്റെ ആഗ്രഹം പോലെ തന്നെ അവരെ കാണാനുള്ള സൗകര്യവും ഒത്തു വന്നു.. ഞാൻ ആദ്യമേ പറഞ്ഞല്ലോ അവർ എന്റെ ബന്ധു ഒന്നുമല്ല.. എങ്കിലും കുട്ടികാലത്തെ നന്മയുടെ മുഖങ്ങളിൽ എന്നും ആ മുഖം ഉണ്ടായിരുന്നു.. നാട്ടിൽ ഞാൻ പഠിച്ചിരുന്ന വർഷങ്ങളിൽ S N വിദ്യാഭവൻ സ്കൂളിൽ നിന്നുള്ള എന്റെ നീണ്ട യാത്രക...

ഊഞ്ഞാൽ

ഏവർക്കും പ്രിയപ്പെട്ടതായിരുന്നു വീട്ടിലെ ഊഞ്ഞാൽ...സ്വന്തമായി കാർ ഇല്ലാത്ത ആ വീട്ടിലെ കാർ പോർച്ചിലായിരുന്നു ആ ഊഞ്ഞാൽ സ്ഥാനം പിടിച്ചിരുന്നത്.. സീരിയലുകൾക്കിടയിൽ അമ്മയ്ക്ക് ഓടി വന്നു ഊഞ്ഞാലിൽ ഇരിക്കണം... അടുത്ത വീട്ടിലെ കണ്ണേട്ടൻ ഇടയ്ക്ക് വന്നു ഊഞ്ഞാലിൽ ഇരിക്കുന്നത് കാണാം... തെങ്ങു കയറാൻ വരുന്ന പൗലോസ് ചേട്ടൻ തെങ്ങിൽ കേറാത്ത സമയം അവിടത്തെ ഊഞ്ഞാലിനെ ചുറ്റി പറ്റി നിൽക്കും... മുറ്റമടിക്കാൻ വരുന്ന സാവിത്രി ചേച്ചിക്കും ഇടയ്ക്കിടെ ഊഞ്ഞാലിനെ വലം വെയ്ക്കാൻ വളരെ ഉത്സാഹം....വിരുന്ന ുകാർ ആര് തന്നെ വന്നാലും കറങ്ങി തിരിഞ്ഞു ഊഞ്ഞാലിന്റെ അടുത്തെത്തും... അതിൽ ഇരുന്നില്ലെങ്കിലും ഊഞ്ഞാലിനെ തൊട്ടുരുമ്മിയെങ്കിലും നിൽക്കും... അങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണിയായി വീട്ടിലെ ഊഞ്ഞാൽ വാണരുളി...ഒരിക്കൽ ആ ഊഞ്ഞാൽ പൊട്ടി വീണു.... അത് ഒരുപാട് ജീവിതങ്ങളെ മാറ്റി മറിച്ചു... കാരണം ആ ഭാഗത്തു മൊബൈൽ റേഞ്ച് കിട്ടിയിരുന്നത് ആ ഊഞ്ഞാലിരുന്ന സ്ഥാനത്തായിരുന്നു ....

ട്രെയിൻ യാത്ര

ട്രെയിൻ യാത്ര മറ്റു യാത്രകളിൽ നിന്ന് വ്യത്യസ്തമാണ് - പ്രത്യേകിച്ചും ചെയർ കാറിനുള്ളിൽ ആണെങ്കിൽ ....ഒരൊറ്റ യാത്ര മതി നമുക്ക് പല ജീവിതങ്ങൾ മുന്നിൽ കാണാൻ....അവരവരുടെ തന്നെ ലോകങ്ങളിലേക്കു ചേക്കേറാൻ വെമ്പുന്ന ചിലർ...പുസ്തകപുഴുക്കൾ... സംഗീത ആസ്വാദകർ... തങ്ങളുടെ അറിവുകൾ മറ്റുള്ളവരിലേക്ക് പകർത്താനായി തുനിഞ്ഞിറങ്ങിയവർ - സ്ഥലകാലബോധമില്ലാതെ അവർ സംസാരിച്ചു കൊണ്ടേയിരിക്കും... മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നത് അവർക്കൊരു വിഷയമേയല്ല.. രാഷ്ട്രീയം ചിലപ്പോൾ പ്രധാന വിഷയമാണ്.... കേരള രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നു ചിലപ്പോൾ അങ്ങ് അമേരിക്ക വരെയെത്തും... മോദിയുടെ കുപ്പായത്തിലെ ബട്ടൺ വരെ എവിടെന്നു വാങ്ങി,  അതിനെത്ര വിലയായി,  ഇതൊക്കെ കൃത്യമായി പറയാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്...സ്ത്രീകളാണേൽ,  ചിലപ്പോൾ വാനമ്പാടിയോ സീതാകല്യാണമോ ആവും സംസാരവിഷയം...ഇത് വായിക്കുമ്പോൾ തോന്നരുതേ സീരിയൽ സ്ത്രീയുടെ മാത്രം കുത്തക യാണെന്ന്...സീരിയൽ സ്നേഹികളായ പുരുഷന്മാരെ എനിക്ക് അറിയാമെങ്കിലും അവർ ഇത്തരം അവസരങ്ങളിൽ അത് തുറന്നു കാട്ടുന്നതു കണ്ടിട്ടില്ല...പക്ഷെ സ്ത്രീകൾ അങ്ങനെയല്ല...ചിലപ്പോൾ അഭിനേത്രിയുടെ സ്വക...