Posts

എന്റെ ഗുരുവായൂർ ഓർമ്മകൾ

Image
  ഇന്ന് കുചേലദിനം...സ്കൂൾ അവധിയായതിനാൽ ചിന്തകൾക്ക് വിരാമമില്ല ... ഇന്ന് മനസ്സ് മുഴുവൻ അങ്ങനെ ഗുരുവായൂരായിരുന്നു... പെട്ടെന്നാണ് ഓർമ്മ വന്നത്, കഴിഞ്ഞ വെക്കേഷന് ഗുരുവായൂരിൽ ഭജിക്കാൻ പോയ ദിവസങ്ങൾ... അമ്മുമ്മ യാത്ര പറഞ്ഞു എന്നെന്നേക്കുമായി പോയതിനു ശേഷമുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു കണ്ണനെ കാണാൻ... മൂന്നു ദിവസത്തെ എന്റെ ആ ദിവസങ്ങളിൽ, രണ്ടാമത്തെ ദിവസമോ മറ്റോ ആണെന്ന് തോന്നുന്നു ഈ അനുഭവം - ശ്രീകോവിലിനു പിറകിൽ ഒരു പാട് സമയം ഞാൻ ഇരിക്കാറുണ്ട്... അങ്ങനെയിരിക്കെ അന്ന് പെട്ടെന്ന് അമ്മുമ്മയെ ഓർമ്മ വന്നു.. ഏതാനും മാസങ്ങൾക്കു മുൻപ് എന്റെ നെഞ്ചോടു ചേർന്ന് ഞങ്ങളെ വേർപിരിഞ്ഞു പോയ അമ്മുമ്മ...ഗുരുവായൂരമ്പലത്തെ കുറിച്ചുള്ള എന്റെ ചിന്തകളിൽ എന്നുമുള്ള എന്റെ അമ്മുമ്മ...കഴിഞ്ഞതെല്ലാം മനസ്സിലേക്ക് വന്നതും അറിയാതെ കണ്ണുകൾ നിറഞ്ഞു... കുറെ നേരം അങ്ങനെ ഇരുന്നു.. പിന്നെ, പതുക്കെ അവിടെന്നു എണീറ്റു ചുറ്റമ്പലത്തിനു പുറത്തേക്കു നടക്കാമെന്ന് കരുതി ഹനുമാൻ സ്വാമിയുടെ മുന്നിൽ പോയി കുറെ നേരം നിന്നു... മനസ്സിൽ അപ്പോൾ എന്തായിരുന്നു എന്നറിയില്ല.. വെറുതെ നോക്കി നിന്നു.. പെട്ടെന്ന് അടുത്ത് നിന്നു ഒരു ശബ്ദം... "കുംകുമം ത...

ഈശ്വരനെ കണ്ട നിമിഷങ്ങൾ

ഈശ്വരനെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരാൾ പറയുന്നത് യൂട്യൂബ് ഇൽ കണ്ടപ്പോ വെറുതെ ഇരുന്നു ആലോചിച്ചു നോക്കി.... ഞാൻ കണ്ടിട്ടുണ്ടോ?പറയാനാണെൽ ഏറെയുണ്ട്... ചെറിയ മോളുടെ ജനനത്തിലൂടെ ഒരു പാട് തവണ ഗുരുവായൂരപ്പനെ കാണാൻ കഴിഞ്ഞിട്ടുണ്ട്... രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിന് തരിപ്പ് കയറി ശ്വാസം നിലച്ച അവസ്ഥ വന്നപ്പോൾ അന്ന് ഡോക്ടർ അങ്കിളിന്റെ കൈകളിൽ ഞാൻ ഗുരുവായൂരപ്പനെ കണ്ടു... ബിജുവിന്റെ റിസപ്ഷൻ സമയത്തു മുംബയിലെ കോരിച്ചൊരിയുന്ന മഴയ്ക്കിടയിൽ ഡാഡിയുടെ കാൽ വഴുക്കി പടികളിൽ നിന്ന് താഴേക്കു ഡാഡി ഉരുണ്ടു വീണപ്പോൾ കയ്യിലിരുന്ന കുഞ്ഞു വാവയായ കിച്ചുവിനെ ഒരു പടിയിൽ ഇരുത്താൻ ഡാഡിക്കു കഴിഞ്ഞെങ്കിൽ അത് ഗുരുവയുരപ്പനവിടെ ഉള്ളത് കൊണ്ട് മാത്രം എന്ന് ഞാൻ വിശ്വസിക്കുന്നു... നീന്തൽ അറിയാത്ത കുഞ്ഞ് ആരും  കാണാതെ സ്വിമ്മിംഗ് പൂളിലേക്ക് ഇറങ്ങിയപ്പോൾ, പെട്ടെന്ന് അത് കണ്ടു വെള്ളത്തിലേക്കു എടുത്തു ചാടിയ എന്റെ അനിയനിലും ഗുരുവായൂരപ്പനെ ഞാൻ കണ്ടു.  ഡോക്ടർമാർ ഡാഡിയുടെ വിധിയെഴുതിയപ്പോൾ തളർന്നു പോകാതെ എന്റെ മനസ്സിനെ നിയന്ത്രിച്ച ആ ശക്തിയുണ്ടല്ലോ, ആ ശക്തി തന്ന ഉറപ്പാണ് ഡോക്ടർമാർ എഴുതിയ ഡാഡിയുടെ  വിധി...

ഗുരുവായൂരപ്പാ... രഹസ്യം...

Image
ഒരുപാട് നാളുകളായി എന്തെങ്കിലും കുറിച്ചിട്ട്...കുറച്ചു ദിവസമായി ഒരു testimony - സാക്ഷ്യം എഴുതണമെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു.. അല്ലെങ്കിലും എന്തെങ്കിലും കാരണവശാൽ മനസ്സ് കലുഷിതമാവുമ്പോൾ എന്നുമെന്റെ കൂടെയുണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്ന ആ ശക്തി ഞാനില്ലേ കൂടെ... പിന്നെന്തിന്? എന്ന് പുഞ്ചിരിയോടെ മനസ്സിൽ മന്ത്രിക്കാറുണ്ട്.. അത് പല പ്രവർത്തികളിലൂടെ ആവും അല്ലെങ്കിൽ വ്യക്തികളിലൂടെയാവും... എന്തായാലും അത് തന്നെ സംഭവിക്കും😃 ഇത്തവണയും പലവിധ കർമപ്രഹരങ്ങളാൽ തളരുന്നുന്നു തോന്നിയ സമയം ആയിരുന്നു ഒരാഴ്ച മുൻപ്... എന്ത് ചെയ്യണമെന്ന് അറിയാതെ പതറിപോകുന്ന ചില നിമിഷങ്ങൾ..ഒരുഭാഗത്തു ഡാഡിയുടെ റേഡിയേഷൻ തയ്യാറെടുപ്പുകൾ, അങ്ങനെയിരിക്കെ ഏട്ടന്റെ കണ്ണിനു സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞത്... അതിനു മുൻപേ തന്നെ പറഞ്ഞു കൊള്ളട്ടെ കുറച്ചു നാളുകളായി നന്ദഗോവിന്ദം ഭജൻസ് എന്ന ഭജനസംഘത്തിന്റെ വലിയ ആരാധികയാണ് ഞാൻ... എന്റെ  ദിവസങ്ങൾ മറ്റു പലരേയും പോലെ നന്ദഗോവിന്ദം ഭജനകളായി ഇന്ന് ബന്ധപ്പെട്ടിരിക്കുന്നു - മനസ്സിന് ഒരു പാട് സമാധാനം ആ ഭജനകളിലൂടെ എനിക്ക് ലഭിക്കാറുണ്ട്...സമിതിയുടെ അയ്യപ്പ പൂജക്ക്‌ കൊറേ വർഷമായി ...

കാലമേ നീ എന്നും സാക്ഷി

കാലം കടന്നു പോകാതിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു... കുട്ടികാലത്തു കണ്ട പ്രിയപ്പെട്ട മുഖങ്ങൾ ഓർക്കുമ്പോൾ.. കാലം കടന്നു പോയില്ലായിരുന്നെങ്കിൽ, ആ മുഖങ്ങൾ ഇന്നും കൂടെ ഉണ്ടാവുമായിരുന്നു... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ സ്കൂൾ വരാന്തകളും കോളേജ് വരാന്തകളും ഇന്നും സ്വന്തമായേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ.. അമ്മയുടെയും ഡാഡിയുടെയും കുഞ്ഞു മകളായി ഇന്നും കഴിഞ്ഞേനെ...കാലം കടന്നു പോയില്ലായിരുന്നെങ്കിൽ, എന്റെ കുഞ്ഞു മക്കളെ ഇന്നും കയ്യിലെടുത്തു ഉമ്മ വച്ചു താലോലിച്ചേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ ഒരു പാട് പേരുടെ നടുവിൽ ഇന്നും ജീവിച്ചേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ, പ്രിയപ്പെട്ട ഒരുപാട് പേർ ഇന്നും കൂടെയുണ്ടായേനെ... കാലം കടന്നു പോയില്ലായിരുന്നെങ്കിൽ............................. പക്ഷേ........... കാലം കടന്നു പോയപ്പോൾ, പ്രിയപ്പെട്ട പലതും ജീവിതം തന്നു... കാലം ഭാര്യയാക്കി... അമ്മയാക്കി... ജീവിതത്തിൽ അങ്ങനെ വിലമതിക്കാനാകാത്ത അനേകം സ്ഥാനങ്ങൾ..പ്രിയപ്പെട്ട പലരും ജീവിതത്തിലെത്തി.... പലരുടെയും ജീവിതത്തിന്റെ ഭാഗമായി... മക്കളുടെ വളർച്ച മുന്നിൽ കണ്ടു ജീവിതം ധന്യത പൂണ്ടു...എ...

എന്റെ ക്രിസ്തുമസ് ഓർമ്മകൾ

Image
  എല്ലാ കുഞ്ഞുങ്ങൾക്കും ഇഷ്ടമുള്ള ഒരു കാലമാണ് ക്രിസ്മസ് കാലം... കുട്ടികളെ പോലെ എനിക്കും ഒരുപാടിഷ്ടം പണ്ടേ മനസ്സിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് സാന്റാ അപ്പൂപ്പൻ . ജിംഗിൽ ബെൽ പാട്ടും, അലങ്കരിച്ച ക്രിസ്മസ് റ്റ്രീയും, സമ്മാനപൊതികളുമായി രാത്രി ചിമ്മിനിയിലൂടെ ഊഴ്ന്നിറങ്ങുന്ന സാന്റാ അപ്പൂപ്പനും - എന്ത് രസമാണ് ഓർക്കുമ്പോൾ തന്നെ... പണ്ട് കുട്ടിക്കാലത്തു മണ്ഡല കാലത്തെ വ്രതം ഞങ്ങൾ അവസാനിപ്പിക്കുന്നത് ക്രിസ്മസ് ആഘോഷിച്ചാണ്...അന്ന് ഡാഡി ഞങ്ങൾക്ക് ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് വാങ്ങി തരും... ഓർമ്മയിലുള്ള കേക്ക് ഷോപ്പ് ഷാർജയിലെ ഗോൾഡൻ ലോഫ് ബേക്കറി ആണ്... അങ്ങനെ ഡിസംബർ 24 നു അർദ്ധരാത്രി ഡാഡിയും അമ്മയും ഞാനും എന്റെ അനിയനും കൂടി കേക്ക് മുറിച്ചു ഉണ്ണിയേശുവിന്റെ ബർത്തഡേ ആഘോഷിക്കും... ക്രിസ്മസിന് ഉച്ചയ്ക്ക് ഡാഡിയുടെ സ്പെഷ്യൽ ബിരിയാണിയാണ്..പറയാൻ വിട്ടു പോയി... ഡിസംബർ ആദ്യത്തെ ആഴ്ച തന്നെ ഞങ്ങൾ വീട്ടിൽ ക്രിസ്മസ് ട്രീ അലങ്കരിച്ചിരുന്നു ട്ടോ... അങ്ങനെ വര്ണാഭമായിരിന്നു കുട്ടികാലത്തെ ക്രിസ്മസ്... പിന്നെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ക്രിസ്മസ് കാർഡുകൾ നൽകുക, നാട്ടിലെ എല്ലാ ബന്ധുക്കൾക്കും കാർഡ് അയക്കുക... ഇതൊക്കെ അന്ന...

മഹാശിവരാത്രി പിന്നെ വനിതാദിനവും

  ഇന്ന് മഹാശിവരാത്രി പിന്നെ വനിതാദിനവും...എന്താ ഒന്നും എഴുതുന്നില്ലേയെന്നു അടുപ്പമുള്ള ചിലർ ചോദിച്ചു...എഴുതാനാണേൽ ഒരുപാടുണ്ട് സത്യത്തിൽ. വനിതാദിനത്തെ കുറിച്ചെഴുതുകയാണെങ്കിൽ, എന്റെ ജീവിതത്തിൽ, സ്ത്രീകൾ ഇങ്ങനെ ആവണം എന്ന് അവരുടെ ജീവിതം കൊണ്ട് കാണിച്ചു തന്ന ഒരു പാട് പേരെ ഓർക്കാനുണ്ട്. ഒരു പക്ഷെ അവരെന്റെ ജീവിതത്തിന്റെ ഭാഗമായതാവണം ഇന്ന് എന്തും നേരിടാൻ ഉള്ള കരുത്തു എനിക്ക് ലഭിക്കാൻ കാരണം. ഒറ്റയ്ക്ക് പൊരുതി ഒരു വലിയ കുടുംബത്തെ പടുത്തുയർത്തിയ ആദ്യ role model വനിത എന്റെ അമ്മുമ്മ തന്നെ. ജീവിതത്തിന്റെ പാതി വഴിയിൽ ഒരു ഭാഗത്തു തന്റെ മറുപാതി രോഗാവസ്ഥ മൂർച്ഛിച്ച അവസ്ഥയിൽ മറുഭാഗത്തു തന്റെ അമ്മ നഷ്ടപ്പെട്ട ദുഃഖം - ഇതെല്ലാം കടിച്ചമർത്തി എല്ലാ പ്രതിസന്ധിയെയും തരണം ചെയ്തു മുന്നോട്ടു നീങ്ങിയ എന്റെ സ്വന്തം അമ്മ - അമ്മയോടുള്ള എന്റെ മതിപ്പു ദിവസങ്ങൾ പോകുന്തോറും എനിക്ക് കൂടി കൂടി വരുന്നേയുള്ളൂ. സ്വന്തം അമ്മയായി തന്നെ മാറിയ എന്റെ മറ്റൊരമ്മ - ഏട്ടന്റെ അമ്മ - സഹനത്തിന്റെ പര്യായമായി ജീവിതം പടുത്തുയർത്തിയ ഞാൻ കണ്ട ഒരു മുഖവും ജീവിതവും ആയിരുന്നു അത്. പിന്നെ പറയാനാണെങ്കിൽ ഒരു പാട് വനിതകൾ ഉണ്ട് - പല കാല...

എന്റെ ലൈല

  'ലൈല' എന്ന് ഞാൻ അവൾക്കു പേരിടട്ടെ? എന്റെ ജീവിതത്തിലെ ഒരു അധ്യായം ആയതു കൊണ്ടും ആ കുഞ്ഞിന്റെ പ്രൈവസി കാത്തു സൂക്ഷിക്കുന്നതിനാലും ഞാൻ എന്റെ കുഞ്ഞ് കഥാപാത്രത്തെ 'ലൈല' എന്ന് വിളിക്കട്ടെ? ഇന്നാ കുഞ്ഞു എന്റെ മനസ്സിനെ ഒരുപാട് സ്പർശിച്ചു...മനസ്സിൽ അറിയാതെ എന്തോ നൊമ്പരം... എന്റെ ക്ലാസ്സിലെ കുഞ്ഞാണ് ലൈല... ക്ലാസിൽ ആദ്യമായി വന്നപ്പോൾ മുതലേ ഈ കുഞ്ഞ് സാധാരണ കുട്ടികൾ കാണിക്കുന്നതിലും കൂടുതൽ അടുപ്പം എന്നോട് കാണിച്ചിരുന്നു. എന്റെ അടുത്ത് തന്നെ ഇരിക്കണം, ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അവളുടെ അടുത്തിരിക്കണം, ക്ലാസ്സിൽ നിന്നു പുറത്ത് ഞാൻ പോയാൽ എന്നെ അന്വേഷിച്ചു നടക്കുക, പിന്നീടെന്നെ കാണുമ്പോൾ ഇനി ഒരിടത്തും പോകരുതെന്ന് പറയുക, ക്ലാസ്സിൽ ഞാൻ അവളെ ഇതു നിമിഷവും നോക്കിയാലും അവളുടെ കുഞ്ഞി കണ്ണുകൾ എന്നിലാവും.. എപ്പോഴും എന്റെയും അവളുടെയും കണ്ണുകൾ കോർത്തിരിക്കും... സ്കൂൾ ടൂർ പോയപ്പോഴും അവൾ ആ കുഞ്ഞ് ആഗ്രഹം പറഞ്ഞു.. ബസിൽ അവളുടെ അടുത്ത് ഇരിക്കുമോയെന്ന്... മറ്റു കുട്ടികൾ കരച്ചിൽ മാറ്റി തുടങ്ങിയിട്ടില്ലാത്ത ആദ്യത്തെ ആഴ്ച തന്നെ ഈ കുഞ്ഞ് എന്നോട് പറഞ്ഞു - എന്നെ ബീന മാമിന്റെ വീട്ടിൽ കൊണ്ട് പോകുമോന്നു... അങ്ങനെയാണ...

ഇന്നത്തെ ചിന്താവിഷയം

Image
ആരാധനാലയങ്ങളും പിന്നെ ആശുപത്രികളും തമ്മിൽ ഉള്ള ബന്ധമെന്താണ്? ഉത്തരം: ഒരേ അച്ചിൽ തന്നെ വാർത്തെടുത്ത സ്ഥലങ്ങൾ... ക്ഷേത്രങ്ങളിൽ ഭജിക്കാനിരിക്കുന്ന അതേ പോലെ തന്നെയാവണം ആശുപത്രി വാസം വന്നാലും...ക്ഷേത്രത്തിലും പള്ളിയിലും നമ്മൾ ഈശ്വരനെ തേടി പോകുന്നു...ഗുരുവായൂരമ്പലത്തിൽ ഉണ്ണിക്കണ്ണൻ പല രൂപത്തിൽ വന്നു നമ്മെ ആശ്ചര്യപ്പെടുത്തുമല്ലോ. ആശുപത്രിയിലും അത് പോലെ തന്നെ..ഈശ്വരനെ പല രൂപത്തിൽ ഇവിടെ കാണാം..നഴ്സുമ്മാർ മുതൽ അവിടം അടിച്ചു വാരുന്നവർ വരെ....ഡോക്ടറെ പൂജാരിയായും കരുതിയാൽ തെറ്റില്ല...അദ്ദേഹത്തിന്റെ മന്ത്രികകരങ്ങളിലാണ് ഈശ്വരന്റെ സ്പർശം അനുഭവപ്പെടുക... ആശുപത്രി ബില്ല് അടയ്ക്കുമ്പോൾ ക്ഷേത്രങ്ങളിൽ ഇടുന്ന കാണിക്കയായും കരുതുക.. ഒരു വലിയ വ്യത്യാസം മാത്രം.. ഈശ്വരസാന്നിധ്യം കൂടുതൽ അനുഭവപ്പെടുന്നത് ആശുപത്രികളിൽ ആവുമെന്ന് മാത്രം... കാരണം ഇവിടെ ഒരു സ്ഥലത്ത് നിന്നു കൊണ്ട് ജാതിഭേദമന്യേ എല്ലാവരും ഈശ്വരനെ വിളിക്കുന്നു അവർക്കിഷ്ടമുള്ള നാമത്തിൽ...ഈശ്വര വിശ്വാസിയല്ലാത്തവരും ആ ഒരു ശക്തിയെ ഓർത്തു പോകുന്നു ഒരു നിമിഷം...അപ്പോൾ പിന്നെ ഏറ്റവും മനനൊന്ത് മാനുഷർ ഈശ്വരനെ വിളിക്കുന്ന സ്ഥലം വേറെ എവിടെയുണ്ട്? ക്ഷേത്രങ്ങളിലും ആശുപ...

കർക്കിടക വാവ്

Image
  ഒരുരുള ചോറിനായി അന്ന് നീ വന്നപ്പോള് ‍ ഞാന് ‍ ഓടിച്ചല്ലോ..... എങ്കിലും കാക്കേ... ഇന്നൊരുരുള ചോറ് കഴിക്കാന് ‍ എന്തെ നീ വരാത്തൂ..... കുട്ടിക്കാലത്ത് ഒരുരുള ചോറ് കിട്ടാനായി വരുന്ന കാക്കയെ നമ്മൾ ഓടിച്ചു വിടാറുണ്ട്...എന്നാൽ ബലിയിടുന്ന വേളയിൽ അതേ കാക്കയെ നമ്മൾ കൈ കൊട്ടി ചോറ് കഴിക്കാൻ വിളിക്കുന്നു. കാക്ക വരാതെയിരുന്നാൽ നമ്മൾക്കു സഹിക്കുന്നില്ല,...വിരോധാഭാസം എന്ന് തന്നെ പറയാം... പക്ഷികളില് ‍ വെറുക്കപ്പെടാന് ‍ വിധിച്ച ഒരു പക്ഷി....നികൃഷ്ട ജീവി....ഇതൊക്കെയാണ് നമുക്ക് കാക്ക. കുട്ടികാലത്ത് അമ്മമാര് ‍ കുട്ടികളെ പേടിപ്പെടുത്താന് ‍ വിളിക്കുന്നത്‌ കാക്കയെയാണ്‌...കുഞ്ഞു ഭക്ഷണം കഴിച്ചില്ലെങ്കില് ‍ അത് തട്ടി കൊണ്ട് പോകാന് ‍ വരുന്ന കാക്ക..കളിപ്പാട്ടങ്ങള് ‍ എല്ലാം കട്ട് കൊണ്ട് പോകുന്ന കാക്ക...വിരുന്നുകാര് ‍ വരുമ്പോള് ‍ അതറിയിക്കാനായി നേരത്തെ തന്നെയെത്തി അടുക്കളപുറത്തിരുന്നു കരഞ്ഞു നമ്മളെ അറിയിക്കുന്ന കാക്ക.... ദിവസവും കുളിക്കുന്ന പക്ഷികളാണ് കാക്കകൾ. ദിവസവും വൈകുന്നേരങ്ങളിൽ കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം പലപ്രാവശ്യം തെറിപ്പിച്ചാണ് ഇവ കുളിക്കാറുള്ളത്..ഇത്രയും വൃത്തിയുള്ള പക്ഷിയായിടു കൂട...

കുഞ്ഞമ്മയ്ക്ക് സ്നേഹപൂർവ്വം....

Image
പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു.... നൃത്തത്തെ അവൾ നെഞ്ചോട്‌ ചേർത്തിരുന്നു... നൃത്തം പഠിക്കണം എന്നത് അവളുടെ ഹൃദയാഭിലാഷമായിരുന്നു.... ഒരിക്കൽ സ്കൂൾ വാര്ഷികാഘോഷത്തിനു വേണ്ടി ടീച്ചർ കുട്ടികളെ സംഘനൃത്തത്തിനു തിരഞ്ഞെടുക്കുകയുണ്ടായി... ഈ കൊച്ചു കുട്ടിയെ നിർഭാഗ്യവശാൽ തിരഞ്ഞെടുത്തില്ല.. അതവൾക്കു വളരെ വിഷമമുണ്ടാക്കി... ആ കുഞ്ഞു ബാലിക ടീച്ചറോട് പറഞ്ഞു നോക്കി... പക്ഷെ ഇപ്പോൾ പറ്റില്ല അടുത്ത തവണ നോക്കാമെന്നു പറഞ്ഞു ടീച്ചർ അവളെ ആശ്വസിപ്പിച്ചു.... അവൾക്കു സഹിക്കാൻ ക ഴിഞ്ഞില്ല... അവൾ വീട്ടിലെത്തി അമ്മയോട് പറഞ്ഞു ഒരുപാട് കരഞ്ഞു.... പാവം അവളുടെ അമ്മ എന്ത് ചെയ്യാൻ... പക്ഷെ കുട്ടിയുടെ വിഷമം കണ്ട അവളുടെ കുഞ്ഞമ്മ സ്കൂളിൽ പോയി കുട്ടിക്ക് വേണ്ടി സംസാരിക്കുമെന്ന് ഉറപ്പിച്ചു.... അങ്ങനെ കുഞ്ഞമ്മ സ്കൂളിൽ ചെന്ന് അവിടത്തെ പ്രധാന അധ്യാപികയായി സംസാരിക്കുകയുണ്ടായി... എല്ലാ സംഘനൃത്തങ്ങളും രൂപീകരിച്ചു കഴിഞ്ഞുവെന്നും ഇനി നിര്ബന്ധമെങ്കിൽ കുട്ടിയെ വീട്ടുകാർ തന്നെ നൃത്തം അഭ്യസിപ്പിച്ചു സ്റ്റേജിൽ കയറ്റമെന്നും അധ്യാപിക കുഞ്ഞമ്മയെ അറിയിച്ചു.... കുട്ടിയുടെ സങ്കടം സഹിക്ക വയ്യാതെ കുഞ്ഞമ്മ അതൊരു വാശിയായ...

ഉണ്ണിയുടെ കർക്കിടകം 1

Image
അന്നുണ്ണിക്ക് ഉണരാൻ ഒട്ടും മടി തോന്നിയില്ല...സാധാരണ നിർമ്മാല്യ സമയത്തു ഒരു മടി പതിവാണ്...എങ്കിലും  യാശോദാമ്മ പണ്ട് ഉണർത്തിയിരുന്ന പോലെ ഉണ്ണിയെ കാണാൻ കാത്തു നിൽക്കുന്ന പതിനായിരങ്ങളുടെ കാര്യം പറഞ്ഞു കൊഞ്ചിച്ചു കൊഞ്ചിച്ചു ശാന്തി പള്ളിയുറക്കത്തിൽ നിന്നു ഉണ്ണിയെ നിർബന്ധിച്ചു എഴുന്നേൽപ്പിക്കും... ഇന്ന് പിന്നേ അതൊന്നും വേണ്ടി വന്നില്ല... തനിക്കു പ്രിയപ്പെട്ട ഒരു മുഖം ഇന്ന് വരുന്നുന്നുണ്ട് തന്നെ കാണാൻ... ഉറക്കച്ചടവോടെ നിന്നാൽ പറ്റില്ല... ഒരു പാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി തന്നോടൊന്നും ആവശ്യപ്പെടാതെയുള്ള വരവാണ്... പണ്ട് പ്രിയ സതീർഥ്യൻ വന്നതും അത് പോലെയല്ലേ.. കയ്യിൽ തനിക്കു തരാനായി ഒരു പിടി അവൽ മാത്രമേ ഉണ്ടായിരുന്നുള്ളു... ആ അവലിന്റെ കാര്യമോർത്തപ്പോൾ ഉണ്ണിയ്ക്ക് വായിൽ വെള്ളമൂറി... എന്ത് രുചിയുള്ള അവൽ ആയിരുന്നു... അതിനു ശേഷം ഒരിക്കൽ പോലും ഇത്രയും സ്വാദിഷ്ടമായ അവൽ കഴിച്ചിട്ടില്ല... തന്റെ മുന്നിലൂടെ കടന്നു പോകുന്ന മനസ്സുകളെ എല്ലാം നോക്കി ഉണ്ണി പുഞ്ചിരിച്ചു...അതിൽ പലരും തന്നെ ഇവിടെ വന്നു കാണുന്നത് ഒരുപാട് നാളുകൾക്കു ശേഷമാണ്... പലരുടെയും കണ്ണുകൾ നിറയുന്നത് ഉണ്ണി കണ്ടു... കണ്ണടച്ച് കാണിച...

ഓൺലൈൻ ബന്ധങ്ങൾ

Image
കുറച്ചു ദിവസങ്ങൾ മുൻപ് കുറിച്ച് വെച്ചതാണ്..... -----------------------------------------------------------------------------------------------  കഴിഞ്ഞാഴ്ച എനിക്കൊരുപാട് പ്രിയപ്പെട്ടതായിരുന്നു.. എന്റെ 2020 ബാച്ചിലെ കുട്ടികളെ ഒരുമിച്ചു നേരിട്ട് കാണാൻ പറ്റി... ഇതിൽ ഒട്ടുമിക്കവരെയും ആദ്യമായി കാണുന്നതായിരുന്നു...ലോകത്തിനു തന്നെ ഓൺലൈൻ പഠനം വെല്ലുവിളി ആയിരുന്ന സമയം അത് KG കുട്ടികൾക്കും വളരെ ഭംഗിയായി ചെയ്യാൻ കഴിയും എന്ന് കാണിച്ചു കൊടുത്ത മിടുക്കർ ആണ് ഇവർ...  ഇന്നുമോർക്കുന്നു കൊറോണ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കാലം...2020 ഏപ്രിൽ മാസം... KG കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ എന്ന് കേട്ടപ്പോൾ പലരും പറഞ്ഞു... എന്തിനാണ് KG ക്ലാസ്സ്‌ ഇങ്ങനെ തുടങ്ങുന്നത്... അവർക്കു ഒരു വർഷം പോയാലെന്താ? എങ്ങനെ അവരെ പഠിപ്പിക്കാനാണ്? ഓൺലൈൻ ക്ലാസ്സിൽ അവരൊന്നും ഇരിക്കില്ല... ഇത്തരം ഒരുപാട് മുൻവിധികൾ...  ഒരു പക്ഷെ  അന്ന് ഞങ്ങൾ അധ്യാപകരോട്  അഭിപ്രായം ചോദിച്ചായിരുന്നു ഈ തീരുമാനമെങ്കിൽ  ഞങ്ങളും ആദ്യം എതിർത്തേനെ... പക്ഷെ പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ തുടങ്ങി യാതൊരു മുൻവിധിയുമില്ലാതെ... അഭിനയത്തിന്റെയ...

ബിലാൽ

ഇന്നലെ ക്ലാസിലെത്തി രാവിലെ ജോലികൾ ചെയ്തു തുടങ്ങുന്ന തിരക്കിൽ നിൽക്കുമ്പോൾ ആണ് വാതിൽക്കൽ എന്നോളം പോന്ന ഒരാൺകുട്ടി വന്നു നിന്നത്. ക്ലാസ്സിലെ ഏതെങ്കിലും കുട്ടിയുടെ സഹോദരൻ ആവുമെന്ന് മനസ്സിലോർത്താണ് അടുത്തേക്ക് ചെന്നത്. അടുത്ത് ചെന്നപ്പോൾ ഒന്നും മിണ്ടുന്നില്ല..എന്നെ നോക്കി കണ്മിഴിച്ചു നിൽക്കുന്നു...മാസ്ക് എന്ന പ്രതിഭാസം മുഖത്തിരിക്കുന്നതു കൊണ്ട് കണ്ണുകൾ മാത്രമല്ലെ നമുക്കുള്ളൂ ഒരാളെ മനസ്സിലാക്കാൻ...എന്നിട്ടും ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ എനിക്ക് പരിചിതം ആണെന്ന് തോന്നി...അപ്പോഴാണ്, 'ബീന മാം' എന്ന് മാസ്കിന്റെ പിറകിൽ നിന്നൊരു കൊച്ചു ശബ്ദം കേട്ടത്..അപ്പോൾ തന്നെ എനിക്ക് മനസ്സിലായി 'ബിലാൽ' എന്ന് ഞാൻ സ്നേഹത്തോടെ വിളിച്ചു....അവന്റെ കണ്ണുകൾ എന്നെ നോക്കി പുഞ്ചിരിച്ചതു ഞാൻ കണ്ടു. അതെ, അത് ബിലാൽ ആയിരുന്നു, അധ്യാപന ജോലിയിലേക്ക് പ്രവേശിച്ച വര്ഷം എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു വളരെ ശാന്തനായ, ഞാൻ എന്ത് പറഞ്ഞാലും അതിലപ്പുറം ബിലാലിനൊന്നും ഇല്ലായെന്ന് എനിക്ക് നന്നായി അറിയാമായിരുന്ന ഒരു പാവം കുട്ടി..വളരെ പൊക്കം കുറഞ്ഞ വായിൽ വെളുത്ത പല്ലുകളെക്കാൾ അധികം കറുത്ത പല്ലുകളുള്ള ബിലാൽ. ആ വര്ഷം കഴിഞ്ഞതിൽ...

ആചാര്യ ദേവോ ഭവഃ

Image
  ഒരുപാട് നാളായി ഒരാളെ കുറിച്ച എഴുതണമെന്നു കരുതിയിട്ട്....അതിനു ഏറ്റവും നല്ല ദിവസം ഇന്ന് തന്നെയെന്ന് തോന്നുന്നു....ഏഴ് വർഷം ഒരേ അദ്ധ്യാപിക പഠിപ്പിക്കുകയെന്നത് വളരെ വിരളമായി സംഭവിക്കുന്നതാണ്...ഒരു അധ്യാപികയ്ക്ക് ഒരു ശിഷ്യനെ മനസിലാക്കാൻ ഒരേയൊരു ദിവസം മതിയെന്ന സത്യം ഇന്ന് ഒരു അദ്ധ്യാപിക ആയിരിക്കെ ഞാൻ മനസിലാക്കുന്നു....അപ്പോൾ ഏഴു വര്ഷം പഠിപ്പിച്ച എന്നെ മനസ്സിലാക്കാൻ എന്റെ പ്രിയ അധ്യാപികയ്ക്ക് എത്ര മാത്രം കഴിഞ്ഞു കാണണം.... ഞാനിന്നു പറയാൻ ആഗ്രഹിക്കുന്നത് എന്റെ മലയാളം അധ്യാപികയെ കുറിച്ചാണ്...അഞ്ചാം ക്ലാസ് മുതൽ പ്ലസ് 2 വരെ എന്റെ മലയാളം അദ്ധ്യാപിക ആയിരുന്നു ആയിഷ ടീച്ചർ....മലയാള ഭാഷയെ സ്നേഹിക്കാൻ, കുഞ്ചൻ  നമ്പ്യാരെയും, ആശാനെയും, വള്ളത്തോളിനെയും, ഒ എൻ വി  യെയും, കേട്ടിട്ടുള്ള ഓരോ വരികളും ഇന്നും ഹൃദ്യസ്ഥമായി നിർത്തുന്ന വയലാർ രാമവര്മയെയും,  മനസ്സിൽ എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ചങ്ങമ്പുഴ കവിതകളെയും, ബാലാമണിയമ്മയെയും, വായനയുടെ ലോകത്തേക്ക് എന്നെ നയിച്ച് സ്വപ്നം കാണാനും എഴുതാനും പ്രചോദനമായ  എം ടി യെയും, മാധവിക്കുട്ടിയെയും, എന്തിനു അധികം പറയുന്നു കൃഷ്ണഗാഥയിലൂടെ എന്നെ കൃഷ്ണനിലേക്...

കൊക്കരക്കോ

കുഞ്ഞായിരിക്കുമ്പോൾ തന്നെ മാംസ്യത്തിന്റെ അഥവാ പ്രോട്ടീന്റെ കുറവ് വരരുത് എന്ന് കരുതി അമ്മ എനിക്ക് മുട്ട തന്നു തുടങ്ങി...കുറുക്കും സിറിലാക്കും കഴിക്കാൻ വായ തുറക്കാതിരുന്ന എനിക്ക്  ചൂടുവെള്ളത്തിൽ അല്പസമയം വെച്ചു വാട്ടിയെടുത്ത് അൽപ്പം ഉപ്പും ചേർത്ത് അമ്മ നൽകിയ മുട്ട രുചിച്ചതോടെ കണ്ണിലൊരു തിളക്കം കണ്ടെന്നാണ് അമ്മ പറയാറ്! ഭക്ഷണത്തിനു വേണ്ടി വായ തുറക്കാൻ മടിച്ചിരുന്ന ഞാൻ പിന്നെ  ഭക്ഷണമായി അമ്മ നൽകുന്നത് മുട്ടയാണെങ്കിൽ സ്പൂൺ കൊണ്ട് കൊടുക്കുന്ന മുട്ട വിഴുങ്ങി കഴിക്കുക എന്ന സ്ഥിതിയിലെത്തിയത്രെ...ഇത് മനസ്സിലാക്കിയ അച്ഛനും അമ്മയും എനിക്ക്  ഇടവിട്ടു മുട്ട നൽകുന്നതിൽ ആനന്ദം കണ്ടെത്തി.. വളരുന്തോറും മുട്ടയുമായുള്ള എന്റെ ബന്ധവും വളർന്നു കൊണ്ടിരുന്നു..ചോറ് തരുമ്പോൾ കൂടെ അമ്മ മുട്ട പൊരിച്ചു നൽകി.. നെയ്യിൽ ചെറിയ ഉള്ളി മൂപ്പിച്ചു അതിൽ മുട്ട പൊട്ടിച്ച്‌ അൽപ്പം ഉപ്പും കുരുമുളകും ചേർത്താണ് അമ്മ മുട്ട പൊരിച്ചത്... ഞാൻ ആസ്വദിച്ചു തന്നെ അത് കഴിച്ചു... 'കുഞ്ഞ് ഭക്ഷണം  കഴിക്കുന്നില്ല.. കഴിക്കുന്നില്ല...' എന്ന അമ്മയുടെ വേവലാതി മാറ്റാൻ കഴിഞ്ഞത് അങ്ങനെ മുട്ടയ്ക്ക് മാത്രമാണ്...അമ്മ പിന്നീട് തന്...

കോവിഡും പിന്നെ ഞാനും...

Image
*ഗോ കൊറോണ ഗോ...*  കഴിഞ്ഞ ഒരു വർഷമായി ഈ കോവിഡിനെ പേടിച്ചുള്ള ജീവിതമാണല്ലോ നമ്മളേവർക്കും...മാസ്കും സാനിറ്റൈസറും കൈ കഴുകലോട് കഴുകലും പുറത്തെപ്പോഴൊക്കെ ഇറങ്ങുന്നോ  തിരിച്ചു വന്നാലുടൻ കുളിക്കലും കഴുകലും ഒക്കെയായി അങ്ങനെ ഒരു വര്ഷം കടന്നു പോയി...പ്രശ്‌നം 2020 യുടെ ജാതകത്തിലാണെന്നു എല്ലാവരും വിധിയെഴുതി...ആ വർഷത്തെ എല്ലാവരും ശപിച്ചു..എന്തായാലും നമ്മൾ ചിന്തിക്കുന്ന തരത്തിലല്ല  കാര്യങ്ങൾ എന്ന് കാലം പിന്നെയും നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു... പറഞ്ഞു വന്നത് ഇതൊന്നുമല്ല ട്ടോ...2020 എന്ന മോശജാതകക്കാരി അവസാനം പോയി 2021 എന്ന സൽഗുണആരോഗ്യസമ്പന്നയെ എല്ലാവരും സ്വാഗതം ചെയ്‌തു..കഴിഞ്ഞ ഒരു വർഷമായി നമ്മളിൽ പലരും ചെയ്യുന്നൊരു കാര്യമായിരുന്നു രാവിലെ എണീറ്റ് കാപ്പി പൊടി, സ്പ്രൈ തുടങ്ങിയ കാര്യങ്ങൾ മണത്തു കൊറോണ നമ്മളെ കീഴടക്കിയില്ലെന്ന് ഉറപ്പു വരുത്തുക..ഞാനും ഇടയ്ക്കിടെ ചെയ്തിരുന്നു ഈ കലാപരിപാടി എന്ന് കൂടി ഒരു ആമുഖമായി പറഞ്ഞു കൊള്ളട്ടെ... അങ്ങനെ ഇരിക്കെ കഴിഞ്ഞ മാസം വാക്‌സിനേഷനും എടുത്തു. വാക്‌സിനേഷൻ എടുത്ത എന്നെ കണ്ടു കോറോണ പേടിച്ചോടുന്ന ചിത്രമൊക്കെ സ്റ്റാറ്റസ് ആയി ഇട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ...